പുതിയ ചിത്രമായ ‘പകലും പാതിരാവിനും നേരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്. സിനിമയെ കുറിച്ച് ഒരുപാട് ഫീഡ്ബാക്കുകള്‍ വന്നിരുന്നു. വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് ചിലര്‍ വിമര്‍ശിച്ചതിനെ കുറിച്ചാണ് അജയ് വാസുദേവ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ALSO READ: മലൈക്കോട്ടൈ വാലിബൻ എത്തുന്നത് അച്ഛന്‍- മകന്‍ കോമ്പോയിലോ?
പകലും പാതിരാവും സിനിമയെ കുറിച്ച് ഒരുപാട് ഫീഡ്ബാക്കുകള്‍ വന്നിരുന്നു. പ്രിവ്യൂവിന്റെ സമയത്ത് തന്നെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു സിനിമയില്‍ സ്ലോ മോഷന്‍ കൂടുതലാണെന്ന്. വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു.ഞാന്‍ ഉദ്ദേശിച്ചത് ആ ഒരു പാറ്റേണില്‍ ചെയ്യണം എന്നായിരുന്നു. ആ പാറ്റേണ്‍ നന്നായിട്ടില്ലെന്ന് ഈ സിനിമയിലൂടെ മനസിലായി. പക്ഷേ എനിക്കിഷ്ടം ഏതൊരു ഇമോഷന്‍സ് ആണെങ്കിലും അത് സ്ലോ മോഷനിലൂടെ കമ്യൂണിക്കേറ്റ് ചെയ്യാനാണ്.നോര്‍മലി ഒരാള്‍ കരയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ അത് സ്ലോ മോഷനിലൂടെ കാണിക്കുമ്പോള്‍ കുറച്ച് കൂടി നന്നാവുമെന്ന് തോന്നിയിട്ടുണ്ട്.
ALSO READ: ധ്യാൻ പറഞ്ഞത് കള്ളം; വെളിപ്പെടുത്തി ശ്രീനിവാസൻ.
ഉദ്ദാഹരണത്തിന്, ഏതോ ഒരു സിനിമയില്‍ മമ്മൂക്ക കരഞ്ഞുകൊണ്ട് നടക്കുന്ന ഒരു സീനുണ്ടായിരുന്നു.അത് സ്ലോ മോഷനില്‍ ചെയ്തപ്പോഴാണ് ഒരു ഇംപാക്ട് ഉണ്ടായത്. അങ്ങനെ ചെയ്യണമെന്നാണ് ആഗ്രഹിച്ചത് എന്നാണ് മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് പറയുന്നത്. ‘ഷൈലോക്ക്’ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് പകലും പാതിരാവും.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക