
അന്തരിച്ച സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലുള്ള രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് എറണാകുളം ജില്ലയിലെ ചേരാനെല്ലുരിനടുത്ത സ്ഥലമായ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലും, വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചതിനു ശേഷമാണ് സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. വൈകിട്ട് നാലു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആരാധകരും ടെലിവിഷൻ സീരിയൽ രംഗത്തെ സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപ്പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കരൾ മാറ്റിവയ്ക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണ് മരണം.

‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷൻ പരിപാടികളിൽ അവതാരകയായിരുന്ന സുബി ‘കുട്ടിപ്പട്ടാളം‘ എന്ന പരിപാടിയിലൂടെ വൻ ജനപ്രീതി നേടി. പഞ്ചവർണതത്ത, എൽസമ്മ എന്ന ആൺകുട്ടി, കനകസിംഹാസനം, ഡ്രാമ, 101 വെഡ്ഡിങ്, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു.
സുഹൃത്തിന് പിന്നാലെ അമ്മയും വിട വാങ്ങി-ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു. - Abrapali അബ്രപാളി Cinema News
[…] ആയിരങ്ങളെ സാക്ഷിയാക്കി സുബി സുരേഷ് വ… […]